Monday, March 19, 2012

അഭിമുഖം- പ്രകാശ് കാരാട്ട്



തുഫൈല്‍ പി.ടി: ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്‌ബോം 'How to Change the World: Marx and Marxism 1840-2011' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്‌സിന്റെ പ്രസക്തിയെ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിങ്ങള്‍ക്ക് മാര്‍ക്‌സ് ഉയര്‍ത്തിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നിര്‍വാഹമുണ്ടാവുകയില്ല; ഒരു പക്ഷേ, അവയുടെ നിലവിലുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ കൂടി. മാര്‍ക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങളെ പുതിയ നൂറ്റാണ്ടില്‍ എങ്ങനെയാണ് താങ്കള്‍ പുനരാവിഷ്‌കരിക്കുക. അല്ലെങ്കില്‍, ഇന്നും അവ അതേപടി പ്രസക്തമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പ്രകാശ് കാരാട്ട്: മഹാനായ ഒരു ചരിത്രകാരനില്‍ നിന്നുള്ള ആവേശോജ്ജ്വലമായ ഒരു കൃതിയാണ് എറിക് ഹോബ്‌സ്‌ബോമിന്റെ പുതിയ പുസ്തകം. മാര്‍ക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു. അവയ്ക്കുള്ള ഉത്തരങ്ങള്‍ മാറുന്ന സമയത്തിനനുസരിച്ച് മാറേണ്ടുതുണ്ട്. മാര്‍ക്‌സിനു ശേഷമുള്ള കാലഘട്ടത്തില്‍ പുതിയ ചില ചോദ്യങ്ങള്‍ കൂടി ഉന്നയിക്കപ്പെടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. ഉദാഹരണത്തിന്, എന്തുകൊണ്ടാണ് മാര്‍ക്‌സ് വിഭാവനം ചെയ്തതു പോലെ ദേശങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വളരേണ്ടിയിരുന്ന തൊഴിലാളി വര്‍ഗ ഐക്യത്തിനെ പിന്നിലാക്കുന്ന വിധം ദേശീയത ഒരു വലിയ സ്വാധീന ശക്തിയാകുന്നത്?  വിപ്ലവത്തിനു പാകമാവേണ്ടിയിരുന്ന വലിയ മുതലാളിത്ത രാജ്യങ്ങളില്‍ എന്തുകൊണ്ടാണ് മുതലാളിത്തം ഇപ്പൊഴും പിഴുതെറിയപ്പെടാതെ പോകുന്നത്?  സാമ്രാജ്യത്വവും ആഗോളവല്‍കരണവും എങ്ങനെയാണ് തൊഴിലാളി വര്‍ഗ സമരങ്ങളേയും സാമൂഹികനീതിക്കായുള്ള ത്വരയേയും ബാധിച്ചിട്ടുള്ളത്? ലിംഗപരമായും പാരിസ്ഥിതികമായുമുള്ള മറ്റുചില പ്രശ്‌നങ്ങള്‍ കൂടി അതിനോട് ചേര്‍ത്തുന്നയിക്കപ്പെടേണ്ടതുണ്ട്. എങ്കിലും മാര്‍ക്‌സ് ഉന്നയിച്ച കാതലായ പ്രശ്‌നങ്ങള്‍ ഇന്നും അതേപടി പ്രസ്‌ക്തമാണ്.

മാതഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം...


No comments:

Post a Comment