Tuesday, July 13, 2010

അങ്ങനെയൊരു രക്തദാഹം നമ്മള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു

എന്താണ് നമ്മുടെ മാധ്യമങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്? രണ്ടു കാര്യങ്ങളാണ് പ്രധാനമായും എടുത്തു പറയേണ്ടത്. നമ്മുടെ മാധ്യമങ്ങള്‍, പത്രങ്ങളും ടെലിവിഷന്‍ ചാനലുകളുമെല്ലാം, നമ്മോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് അവ നമ്മുടെ സമൂഹത്തിനു നേരെ പിടിച്ചിട്ടുള്ള കണ്ണാടികളാണെന്നാണ്. അവ നല്‍കുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നാണ്. 1975 മുതല്‍ 1977 വരെയുണ്ടായിരുന്ന അടിയന്തിരാവസ്ഥക്കാലത്ത് രാവിലേ തന്നെ ഉണര്‍ന്നെഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങള്‍ കണ്ടിരുന്നത് ശൂന്യതയായിരുന്നു. മുന്നിലെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മുഖം കാണുമായിരുന്നില്ല. അന്ന് സംഭവിച്ചത് അതായിരുന്നു. എന്നാല്‍, ഇന്ന് നിങ്ങള്‍ കണ്ണാടിയില്‍ നോക്കുന്നു. അവിടെ നിങ്ങള്‍ മറ്റൊരാളുടെ മുഖം കാണുന്നു. അത് സ്‌കിസോഫ്രീനിയയുടെ ലക്ഷണമാണ്. ബുദ്ധിഭ്രമത്തെയാണത് കാണിക്കുന്നത്. അതാണ് കൂടുതല്‍ ഭീകരമായിട്ടുള്ളതും. നമ്മള്‍ നിലകൊള്ളുന്നത് സെന്‍സര്‍ഷിപ്പുകളുടെ യുഗത്തിലല്ല. വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന (manufacturing) ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവിടം ഒരു ഭ്രാന്താലയത്തിലാണ്
നാമുള്ളതെന്ന് തോന്നിപ്പോകും. അവിടുത്തെ രോഗികളെപ്പോലെയാണ് നാമോരോരുത്തരും ട്രീറ്റ് ചെയ്യപ്പെടുന്നത്.

(അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ അരുന്ധതി റോയ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ മാധ്യമം ആഴചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പൂര്‍ണരൂപം ഇവിടെ വായിക്കാം.)