Wednesday, June 16, 2010

രോഗികളുടെ ദേഹത്തില്‍ നിന്ന് രാഷ്ട്രീയം വായിക്കുക

1876ല്‍ വിക്ടോറിയാ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി അധികാരമേറ്റത് അന്നത്തെ വൈസ്രോയി ലിട്ടണ്‍ പ്രഭു ആഘോഷിച്ചത് മറ്റൊരു ചരിത്രമായിരുന്നു- ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ടുനിന്ന അത്യഗ്രന്‍ ആഘോഷം. ചരിത്രത്തിലെ ഏറ്റവും വലുതെന്നു പോലും വിശേഷിപ്പിക്കപ്പെട്ട സല്‍കാരം. മഹാരാജാക്കന്മാരും നാടുവാഴികളുമൊക്കെ നിറഞ്ഞു പങ്കെടുത്ത ധൂര്‍ത്തമായ ആഘോഷം. രാജ്യമപ്പോള്‍ കടുത്ത വരള്‍ച്ചയുടെ മൂന്നാം വാര്‍ഷികം പേറുകയായിരുന്നു. ധാന്യവില മുമ്പെങ്ങുമില്ലാത്തത്രയും ഉയര്‍ന്നുനിന്ന കാലം. കച്ചവടക്കാര്‍ അന്നത്തെ പുത്തന്‍ സാങ്കേതികതകള്‍ മുതലെടുത്ത് റെയില്‍വേ ചരക്കുകടത്തല്‍ ദ്രുതഗതിയിലാക്കിക്കൊണ്ടിരുന്നു. ടെലെഗ്രാഫ് സൗകര്യമുള്ളതുകൊണ്ട് ദൂരദേശങ്ങളിലെ വിലനിലവാരംപോലും കൃത്യമായി കിട്ടുമായിരുന്നു. അങ്ങനെ  നാടന്‍ വിപണിയില്‍ നല്‍കുന്നതിനു പകരം അവര്‍ ചരക്കുകളെ കൊള്ളലാഭത്തിനു വിറ്റു. ബക്കിങ്ഹാം (ചെന്നൈയിലെ കനാലിനിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പേരാണ്) ധാന്യ ശേഖരങ്ങള്‍ നാടന്‍ വിപണിയ്ക്കു തന്നെ വിട്ടു കൊടുക്കണം എന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ മാള്‍ത്തൂഷ്യന്‍ (റെവ. തോമസ് മാള്‍ത്തൂസ്) പിന്തുടര്‍ച്ചക്കാരനായിരുന്ന ലിട്ടണ്‍ അദ്ദേഹത്തെ തടഞ്ഞു. ലിട്ടണിന്റെ ആ ഒരാഴ്ചക്കാലത്തെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മാത്രം ചെന്നൈ തെരുവുകളില്‍ നൂറുകണക്കിനാളുകളാണ് പട്ടിണി കാരണം മരിച്ചു വീണത്. അന്ന് വെറും ആറു വയസ്സുകാരിയായിരുന്ന വെല്ലൂരിലെ ഡോ. ഇദാ സ്‌കഡ്ഡെര്‍ വിശന്നു നില്‍ക്കുന്ന കുറച്ചു തെരുവു കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചതായും എന്നാല്‍, അത് വാങ്ങിക്കഴിക്കാന്‍ പോലും ത്രാണിയില്ലാതെ ആ കുട്ടികള്‍ തളര്‍ന്നിരുന്നുവെന്നും പിന്നീട് അവര്‍ രേഖപ്പെടുത്തുന്നു.

No comments:

Post a Comment