Friday, January 15, 2010

പുതുജന്മം

തിരുനെല്ലി* ക്ഷേത്ര മുകളില്‍
പാപനാശിനി നീരുറവയില്‍
പാദങ്ങള്‍ മുക്കി ഇമയടയവെ
തീരുന്നതെന്‍ ജഢജീവനല്ലോ...

താഴ്വരയിലേക്കതൊഴുകും
കുളുര്‍വെള്ളത്തിലതുറയും
ആയിരം കുടങ്ങളില്‍
ബന്ധുക്കള്‍ ശേഷക്രിയയൊരുക്കിയൊഴുക്കിയ
പിതൃക്കളുടെ ചാരങ്ങളതിനോടു ചേരും

പാറക്കല്ലുകളിലതുടക്കും
വേരുകളിലൂടെയതുരക്കും
തട്ടിയുടഞ്ഞും നിലം മുട്ടിയിഴഞ്ഞും
താഴത്തേതോ തൊടിയില്‍
വിഗ്രഹരൂപം പൂണ്ടതടിയും

പ്രഭയാര്‍ന്നു മണ്ണിലമര്‍ന്നതു കിടക്കവെ
ഏതോ കരങ്ങളതുയര്‍ത്തും
ആരോ തിണതീര്‍ത്ത് പ്രതിഷ്ഠയായ് വെക്കും
ഭക്തി നിറയും കണ്ണുകളതു തേടിയെത്തും

അന്നേരം തപംതീര്‍ത്തു ഞാന്‍ മലയിറങ്ങും

പണ്ട് ആദിവാസികളെ അടിമവില്‍പന നടത്തിയിരുന്നത് ഇവിടെയാണ്‌

                                                                             (January, 2010)

No comments:

Post a Comment